FLASH NEWS

ഏവർക്കും മൊറയൂര്‍ ജി.എം.എല്‍.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം..

Tuesday 15 November 2016

    മൊറയൂർ: വിദ്യാരംഗം കലാ സാഹിത്യ വേദി ഏകദിന ശിൽപശാല മൊറയൂർ ജി.എം.എൽ.പി സ്കൂളിൽ കഥാകൃത്ത് കെ.ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. കഥ, കവിത, ചിത്രരചന, അഭിനയം എന്നിവ ഉൾകൊള്ളിച്ച് കൊണ്ട് നടന്ന ശിൽപശാല കുരുന്നുകൾക്ക് നവ്യാനുഭവമായി. ഉദ്ഘാടന സെഷനിൽ കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബി. ആർ.സി കോഡിനേറ്റർമാരായ മനോജ്‌ കുമാര്‍, മറിയുമ്മ ടീച്ചര്‍, എം.പി.ടി.എ പ്രസിഡണ്ട് ഷമീന, പി.ടി.എ അംഗം എ.പി അലി, സുബൈദ കാടങ്ങൽ എന്നിവർ സംസാരിച്ചു.
പ്രശസ്ത കവികളുടെയും കഥാകൃത്തുകളുടെയും കുറിച്ചുള്ള പ്രദർശനം, കുട്ടികളുടെ ചിത്രരചന, കഥ, കവിത സൃഷ്ടികളുടെ പ്രദർശനവും ശിൽപശാലയിൽ നടന്നു. വിവിധ സെഷനുകളിൽ രത്നകുമാരി ടീച്ചർ, കെ ഉമ്മർ, എം.ടി അബ്ദുൽ റഷീദ്, തങ്കവല്ലി ടീച്ചർ, ബി.ഇന്ദു എന്നിവർ നേതൃത്വം നൽകി.













Monday 14 November 2016


കു­ട്ടി­ക­ളു­ടെ ചാ­ച്ചാ­ജി: നവം­ബർ 14 ശിശു­ദിനം


വീണ്ടുമൊരു ശിശുദിനം കൂടിഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നുഎല്ലാം ആഘോഷങ്ങളാകുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്കുപോലും വിലയില്ലാതാവുന്നുമാതാവിനും പിതാവിനും പ്രകൃതിയ്ക്കുമെന്നു വേണ്ട എല്ലാറ്റിനും ദിനാഘോഷങ്ങളുള്ള ഇക്കാലത്ത് കുട്ടികളുടെ പേരില്‍ ഒരു ശിശുദിനംമറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ ഈ ആഘോഷത്തിനും വാഗ്ധോരണികള്‍ക്കും ഒരു ദിവസത്തെ ആയുസ്സ്കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട പരിഗണനകളേക്കുറിച്ചും നെടുനെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കുംഇന്നു പറയുന്ന കാര്യങ്ങളെ ഒരു മജീഷ്യന്റെ കരവിരുതോടെ നാളെ നമ്മള്‍ അപ്രത്യക്ഷമാക്കും.
കുട്ടികളുടെ കുട്ടിത്തത്തെ കവര്‍ന്നെടുക്കുക എന്ന കടുത്ത അപരാധമല്ലേ മുതിര്‍ന്നവര്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതസ്വാഭാവികമായ കൂട്ടുകൂടലും നിഷ്കളങ്കമായ സംസാരവും ഇന്നു നമ്മുടെ കുട്ടികളിലുണ്ടോ?ഹോംനേഴ്സിന്റെ സംരക്ഷണത്തില്‍ഡേ കെയറിന്റെ സുരക്ഷിതത്വത്തില്‍മൂന്നാം വയസ്സില്‍ തന്നെ കൂച്ചുവിലങ്ങിന്റെ അടയാളങ്ങളണിയിച്ച് അറിയാത്ത ഭാഷയെ പ്രണയിക്കാനായി അവനെ അയക്കുമ്പോള്‍ മല്‍സരാധിഷ്ഠിത ലോകത്തെ ഒരു വിജയിയേയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടത്തേയുമാണ് നാം സ്വപ്നം കാണുന്നത്സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ കലോല്‍സവ കാലമല്ലേനൃത്ത വേദികളുടെ പിന്നാമ്പുറത്തേക്കൊന്നു ചെന്നു നോക്കൂആരുടെ മല്‍സരമാണവിടെ നടക്കുന്നതെന്നറിയാം.